ചെറുകഥ : കൃഷ്ണവേണി.
രചന : അരുൺ.
ബ്രാമമുഹൂർത്തത്തിൽ കിഴക്കൻ ചരുവിൽ ക്ഷേത്രക്കാവിനുള്ളിൽ, (അല്പം വലിയ കാവാണ്. അങ്ങോട്ടേക്ക് ആരുംപോകാറില്ല)
അവിടെ ഉള്ള പൂമരങ്ങൾ പൂത്താൽ
പക്ഷികളും ശലഭങ്ങളും എല്ലാം ചേർന്ന് ആകെ ഒരു കലപില മേളം ആണ്.
രാവിലെ ക്ഷേത്ര പൂജക്ക് പോകുന്ന യുവാവ് അവിടെ എന്തോ പ്രത്യേകത ഉള്ള ഒരു തെളിച്ചം കാണുന്നു.
പതിയെ ശബ്ദം ഉണ്ടാക്കാതെ അവൻ അങ്ങോട്ട് എത്തുന്നു..
നല്ല പാലപൂവിൻ്റെയും ചന്ദനത്തിൻ്റെയും മണം.
കാവിൻ്റെ ഉൾവശം അവൻ നല്ല പരിചയം ആണ്..
ക്ഷേത്രത്തിൻ്റെ കാവ് ആയതുകൊണ്ട് ചില സമയങ്ങളിൽ പൂജ ചെയ്യാനും കാവു വൃത്തി ആക്കാനും അവൻ പോകാറുണ്ട്.
കാവിൻ്റെ മധ്യത്തിൽ ഒരു കുളം ഉണ്ട് അതിലെ വെള്ളം ആരും ഉപയോഗിക്കാറില്ല.
പക്ഷേ ഈ യുവാവ് ഒരിക്കൽ അതൽപം കുടിച്ചിരുന്നു..
അത് ഒരു സാധാരണ വെള്ളം അല്ല... തേൻ പോലെ ഉള്ള വെള്ളം.. അത് കുടിച്ചപ്പോൾ മുതൽ അവൻ്റെ തലയിൽ ഒരു വണ്ടിൻ്റെ മൂളൽ പോലെ... തലകറക്കം പോലെ..ആകെ ഒരു വിഭ്രാന്തി..
പണ്ട് ആരോ ഈ വെള്ളം കുടിച്ചു ഭ്രാന്ത്പിടിച്ച കഥ അവൻ കേട്ടിട്ടുണ്ട്. പക്ഷെ അത് വളരെ പ്രായം ആയ ആളാണ് കുടിച്ചത്.
കുറച്ചു നേരത്തെ വിഭ്രാന്തിക്ക് ശേഷം അവൻ സ്വബോധം തിരികെ വന്നു.. എന്തോ ഒരു അസ്വാഭാവികത..
മറ്റാർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം അവൻ കേൾക്ക്ന്നു..
ചില മണങ്ങൾ അവൻ അറിയുന്നു.. അന്തരീക്ഷത്തിലെ ചില നിഗൂഢ ശക്തികളെ അവൻ തിരിച്ചറിയുന്നു... അവന് എന്തോ ഒരു അമാനുഷിക സിദ്ധി ലഭിച്ച പോലെ.
അങ്ങനെ ഉള്ള ഈ യുവാവ് നോക്കിയപ്പോൾ കുളത്തിൽ കരയിൽ ഒരു സുന്ദരി ആയ യുവതി..
കുളികഴിഞ്ഞിട്ട് അവളുടെ നീണ്ട മുടിയിഴകൾ മെടയുന്നു. അവൻ മനസിൽ പറഞ്ഞു എന്തു മുടിയാണിത്... പനങ്കുല പോലെ ..
ഇത്രയും മുടി തലയിൽ എങ്ങനെ ചുമന്നു നടക്കും....
ഒറ്റ നോട്ടത്തിൽ മനസിലായി അതൊരു യക്ഷി ആണെന്ന്. പക്ഷേ യുവതി ആയ യക്ഷി ആണ്.
ശബ്ദം ഉണ്ടാക്കാതെ യുവാവ് തിരിഞ്ഞു നടക്കാൻ തുടങ്ങി.. പക്ഷേ പെട്ടെന്ന് അവൾ.. ആ യുവതിയായ യക്ഷി അവൻ്റെ മുന്നിൽ പ്രത്യക്ഷപെട്ടു.
സുന്ദരിയായ യക്ഷിയുടെ സൗന്ദര്യത്തിൽ ഒരു നിമിഷം മയങ്ങിയ യുവാവ് സമചിത്തതയോടെ അവിടെ നിന്ന് മന്ദഹസിച്ചു.
അവൻ്റെ മുഖത്തെ ധൈര്യം കണ്ടു യക്ഷിക്ക് അത്ഭുതം തോന്നി.
യക്ഷിക്കും എന്തോ ഒരു ആകർഷണം അവനോട് തോന്നി.
നല്ല നീണ്ട ചുരുൾ മുടി ആയിരുന്നു അവൾക്ക്.. അവളുടെ പേര് കൃഷ്ണവേണി എന്നാണ്.
പാലപൂവിൻ്റെയും ചന്ദനത്തിൻ്റെയും ഗന്ധം ആയിരുന്നു അവൾക്ക്.
ഗന്ധർവ്വലോകത്ത് ശാപ ജാതകത്തിൽ പിറന്ന അവളെ അവിടെ നിന്നും പുറത്ത് ഭൂമിയിൽ ഇരുൾ നിറഞ്ഞ സ്ഥലത്ത് പോയി ജീവിച്ചു ശാപമോക്ഷം വരുത്താൻ അവളെ പറഞ്ഞുവിട്ടതാണ്.
ഈ കഥ യക്ഷി അവനോട് പറയാൻ തുടങ്ങിയപ്പോൾ ക്ഷേത്ര മണിയുടെ ശബ്ദം കേട്ട്, ഉടൻ യുവാവ് അവിടെ നിന്നും പോയി.
യക്ഷി ആകെ വിഷമത്തിൽ ആയി.
യുവാവിനും ക്ഷേത്ര പൂജകളിൽ ശ്രദ്ധിക്കാൻ പറ്റിയില്ല.
അവൻ ഏകദേശം അറിയാമായിരുന്നു യുവതിയായ യക്ഷി ഇരുൾനിറഞ്ഞ ഈ കാവിൽ എത്തിയത് ഏതോ ശാപം തീർക്കാൻ ആണെന്ന്..
പൂജ എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയ യുവാവ് പല ഗ്രന്ഥങ്ങൾ വായിച്ചു.. പിന്നീട് കിടന്നുറങ്ങി..
പതിവിലും നേരത്തെ ഉണർന്നു അവൻ അമ്പലത്തിൻ്റെ അടുത്തുള്ള ആരും പോകാത്ത കാവിൽ എത്തി..
കാവിലെ ഏഴിലം പാല നിറയെ പൂത്തിരുന്നു.
അവൻ്റെ ഗന്ധം വന്നപ്പോൾ തന്നെ മണം അറിയുവാൻ ഉള്ള തൻറെ പ്രത്യേക കൊണ്ട് യുവതിയായ യക്ഷി അവനെ തിരിച്ചറിഞ്ഞു..
മിന്നൽ പിണർ പോലെ അവൻ്റെ അരുകിൽ എത്തി.
നിലാവ് പോലെ വിരിഞ്ഞ അവളുടെ മിഴികളിൽ അവനോട് എന്തോ ചോദിക്കണം എന്നുള്ള ഭാവം ഉണ്ടായിരുന്നു..
അതിനുമുൻപേ അവൻ അങ്ങോട്ട് ചോദിച്ചു ആരാണ് നീ, എവിടെ എന്തിന് വന്നു, ഇത് ക്ഷേത്രത്തിൻ്റെ കാവാണ്.
അവൻ്റെ കണ്ണിൽ തന്നെ നോക്കിനിനിന്നും കൊണ്ട് അവൾ പഞ്ചമ നാദം പാടുന്ന കുയിൽ നാദത്തിൽ പറഞ്ഞു ഞാൻ കൃഷ്ണവേണി..
യുവാവ് പെട്ടെന്ന് അമ്പലത്തിലെ മണി നാദം കേട്ട് അവിടെ നിന്നും ഓടി പോയി.
അവൻ്റെ മനസുമുഴുവൻ കൃഷ്ണവേണി എന്ന പേരായിരുന്നു...
അവളുടെ ശബ്ദം ചെവിയിൽ നിന്നും മായുന്നില്ല. മന്ത്രങ്ങൾ അറിയാതെ അവളുടെ നാമം കടന്നു വരുന്നു...
അന്നു രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് മുഴുവൻ കൃഷ്ണവേണിയുടെ കാന്തികവലയമുള്ള മിഴികളും ആ കുയിൽനാദവുമായിരുന്നു.
ക്ഷേത്രത്തിലെ പൂജാരിയായ തനിക്ക് ഒരു യക്ഷിയോട് തോന്നിയ ഈ വികാരം പാപമാണോ അതോ പുണ്യമാണോ എന്ന് അവൻ്റെ മനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ അവൻ തിരിച്ചറിഞ്ഞു, അത് ശാപഗ്രസ്തയായ ഒരു ആത്മാവിനോട് തോന്നിയ വെറുമൊരു ദയയല്ല, മറിച്ച് തൻ്റെ ആത്മാവിൻ്റെ പകുതിയെ കണ്ടെത്തിയതുപോലെയുള്ള പ്രണയമാണ്.
അടുത്ത ദിവസം ബ്രാഹ്മമുഹൂർത്തത്തിന് മുൻപ് തന്നെ അർക്കൻ്റെ അരുണാകിരണങ്ങൾ എത്തും മുൻപേ അവൻ കാവിലേക്ക് നടന്നു.
കയ്യിൽ അവൾക്കായി കരുതിയ ക്ഷേത്രത്തിലെ ചന്ദനവും തീർത്ഥവുമുണ്ടായിരുന്നു.
കാവിനുള്ളിൽ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. പാലപ്പൂവിൻ്റെ സുഗന്ധം വായുവിൽ നിറഞ്ഞു നിന്നു.
അവൻ കാവിൻ്റെ നടുവിലേക്ക് എത്തിയതും, ഒരു തണുത്ത കാറ്റായി കൃഷ്ണവേണി അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
അവളുടെ കണ്ണുകളിൽ തലേദിവസം കണ്ടതിനേക്കാൾ വിഷാദം നിറഞ്ഞു നിന്നിരുന്നു.
അവൻ മെല്ലെ ചോദിച്ചു: "നിനക്ക് എന്നിൽ നിന്നും എന്താണ് വേണ്ടത്?
നിൻ്റെ ശാപമോക്ഷത്തിന് ഞാൻ എങ്ങനെയാണ് കാരണമാകുന്നത്?"
അവൾ തൻ്റെ കാൽച്ചിലമ്പുകൾ കിലുക്കാതെ അവനിലേക്ക് അടുത്തു വന്നു.
"ഭൂമിയിലെ ഇരുളടഞ്ഞ ഈ കാവിൽ, എന്നെ ഭയപ്പെടാതെ, എൻ്റെ ഉള്ളിലെ സങ്കടം തിരിച്ചറിഞ്ഞ്,
എനിക്ക് നേരെ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന ഒരു മനുഷ്യൻ്റെ നിർമ്മലമായ പ്രണയം...
അതുമാത്രമാണ് എൻ്റെ ശാപമോക്ഷം. പക്ഷേ..." അവൾ ഒന്നു മടിച്ചു.
പക്ഷേ എന്ത്?" അവൻ ആകുലതയോടെ ചോദിച്ചു.
ഒരു യക്ഷിയെ പ്രണയിച്ചാൽ നിൻ്റെ ആയുസ്സ് ക്ഷയിക്കും.
ക്ഷേത്രത്തിലെ പൂജാരിയായ നിനക്ക് ഈ ബന്ധം ശാപമാകും.
അതുകൊണ്ട് നീ ഇനി ഇങ്ങോട്ട് വരരുത്," നിറഞ്ഞ കണ്ണുകളോടെ കൃഷ്ണവേണി തിരിഞ്ഞു നടക്കാൻ ഭാവപ്പട്ടു.
പെട്ടെന്ന് അവൻ അവളുടെ കൈകളിൽ പിടിച്ചു.
ഒരു യക്ഷിയുടെ കൈകൾക്ക് ഇത്രയും തണുപ്പായിരിക്കുമെന്ന് അവൻ കരുതിയിരുന്നില്ല.
പക്ഷേ, ആ തണുപ്പിലും പ്രണയത്തിൻ്റെ ഒരു ഊഷ്മളത ഉണ്ടായിരുന്നു.
അവൻ അവളുടെ നെറ്റിയിൽ ക്ഷേത്രത്തിലെ ചന്ദനം ചാർത്തിക്കൊണ്ട് പറഞ്ഞു:
"ആയുസ്സിനേക്കാൾ വലുതാണ് എനിക്ക് നീ തന്ന ഈ അനുരാഗം.
ഗന്ധർവ്വലോകത്തെ ശാപം ഭൂമിയിലെ ഈ പ്രണയത്തിലൂടെ തീരട്ടെ."
അവൻ്റെ വിരലുകൾ തൊട്ട നിമിഷം, കൃഷ്ണവേണിയുടെ ശരീരത്തിൽ നിന്നും ഒരു ദിവ്യപ്രകാശം പുറപ്പെട്ടു.
കാവിലെ ഇരുൾ മാറി അവിടെ പ്രഭാതം പോലെ വെളിച്ചം നിറഞ്ഞു.
അവളുടെ യക്ഷിരൂപത്തിൻ്റെ ഭയാനകമായ നിഴലുകൾ മാറി, അവൾ ഒരു യഥാർത്ഥ ഗന്ധർവ്വ കന്യകയായി മാറി.
അവളുടെ ശാപം തീർന്നിരുന്നു.
പക്ഷേ, ശാപമോക്ഷം കിട്ടിയാൽ അവൾക്ക് ഭൂമിയിൽ തുടരാനാവില്ല, സ്വന്തം ലോകത്തേക്ക് മടങ്ങണം.
അവളുടെ ശരീരം വായുവിൽ അലിഞ്ഞുതുടങ്ങുന്നത് അവൻ കണ്ണീരോടെ നോക്കിനിന്നു.
"നന്ദി... ഈ ജന്മത്തിൽ എനിക്ക് തന്ന സ്നേഹത്തിന്.
അടുത്ത ജന്മത്തിൽ നിൻ്റെ പ്രിയപ്പെട്ടവളായി ഞാൻ ജനിക്കും," വായുവിൽ അലിഞ്ഞുപോയ അവളുടെ ശബ്ദം കാറ്റിലൂടെ അവൻ്റെ കാതുകളിൽ പതിഞ്ഞു.
അപ്പോഴേക്കും ദൂരെ ക്ഷേത്രത്തിലെ മണിനാദം മുഴങ്ങി.
അവൻ നിറഞ്ഞ കണ്ണുകളോടെ, എന്നാൽ സംതൃപ്തമായ മനസ്സോടെ പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് നടന്നു.
കാറ്റിൽ അപ്പോഴും പാലപ്പൂവിൻ്റെ സുഗന്ധത്തോടൊപ്പം അവൾ പാടിയ 'കൃഷ്ണവേണി' എന്ന നാദം അലയടിക്കുന്നുണ്ടായിരുന്നു...
---
Comments